Monday, December 15, 2025

ഹലേലുയ

ഓരോന്നും തോന്നാൻ ഓരോ കാരണങ്ങൾ അല്ലാതെ പിന്നെ :D

" അതൊരു മനോഹരമായ സ്വപ്നമായിരുന്നു. എപ്പോഴും കാണാറില്ലാത്തത് കൊണ്ടാകാം കാണുമ്പോൾ മധുരം വളരെയേറെ ആണ്. നേരം വെളുത്തു വരുകയായിരുന്നു പെട്ടെന്നായിരുന്നു എൻറെ മുന്നിലേക്ക് അവൾ വന്നത്. വന്നത് എന്ന് പറയാൻ കഴിയില്ല കാഴ്ച തുടങ്ങുമ്പോൾ ഞങ്ങൾ ഒരു സിമ്മിങ് പൂളിന്റെ സൈഡിലായി ഒരുമിച്ച് ശയിക്കുകയായിരുന്നു. അവളൊരു കറുപ്പിൽ വെളുത്ത പൂക്കൾ ഉള്ള മേൽ വസ്ത്രം ആയിരുന്നണിഞ്ഞിരുന്നത് ഞാൻ അവളെ ഉമ്മ വയ്ക്കുകയായിരുന്നു. അവൾ വളരെ സ്നേഹത്തോടെ പ്രണയത്തോടെ എൻറെ മുഖത്തേക്ക് തന്നെ നോക്കുന്നുണ്ടായിരുന്നു. ഞാൻ ഉമ്മ വച്ച് തുടങ്ങിയപ്പോൾ അവളെന്നെ അവളിലേക്ക് വലിച്ചടുപ്പിച്ചു. അവളുടെ ചുണ്ടുകൾ ഞാൻ പതിയെ നുണഞ്ഞു. അവൾ അത് ആദ്യം അനിഷ്ടം കാണിച്ചുവെങ്കിലും പിന്നെ അവൾ അവളുടെ ചുണ്ടുകൾ എൻറെ വായിലേക്ക് അമർത്തി തന്നു. ഇളം ചൂടാർന്ന ആ അധര സ്പർശം വളരെ റിയലായി അനുഭവപ്പെടുന്നുണ്ടായിരുന്നു. ചുണ്ടുകൾ നുണഞ്ഞു തുടങ്ങിയപ്പോൾ അവൾ പതിയെ തൻറെ മേൽ വസ്ത്രത്തിന്റെ കുടുക്ക് അഴിക്കാനായി കൈകൾ മുന്നോട്ട് കൊണ്ടുവന്നു. ഞാൻ അവളുടെ മുഖത്തേക്ക് പ്രണയത്തോടുകൂടി നോക്കുകയായിരുന്നു. അവളുടെ കണ്ണിലെ പുഞ്ചിരി,പൂത്തിരി കാണുകയായിരുന്നു. അലാറം അടിച്ചു എൻറെ ഉറക്കം പോയി. ഞാൻ ഉണർന്നു. സ്വപ്നത്തിൽ ആ സമയത്ത് ഇളം പിങ്ക് നിറത്തിലെ പ്രകാശമായിരുന്നു. പിറകിൽ യേശു എൻറെ രക്ഷകൻ എന്റെ സ്വന്തം രക്ഷകൻ എന്ന ഒരു പാട്ടിൻ ഈരടികൾ കേൾക്കുന്നുണ്ടായിരുന്നു. ങ്കിലും എൻ്റെ അലാറമേ...."

അപ്പോപ്പിന്നെ ആ പാട്ടിനെ ഒന്നെഴുതണ്ടയോ?

 യേശു എന്റെ രക്ഷകന്‍ 
എന്റെ സ്വന്തം രക്ഷകന്‍ 
എന്നെവഴി നടത്തുവാന്‍ 
എന്നുമുണ്ടെന്‍ കൂടെ.  (യേശു ...)

വീണുപോകുമെന്ന് ഞാന്‍ 
കരുതും നേരമൊക്കെയും 
വാനവില്ലൊരുക്കിയെന്റെ 
തേര്‍ തെളിക്കും കാവലാള്‍.  (യേശു....)

മീന്‍പിടിച്ചു നടന്നവര്‍ക്കു 
മനുഷ്യരെ പിടിക്കുവാന്‍ 
മാര്‍ഗ്ഗവും മുക്തിയും 
മോക്ഷവും കൊടുത്തവന്‍.  (യേശു)

കല്ലെറിഞ്ഞ ജനതതന്‍ 
കണ്ണുകള്‍ തുറന്നവന്‍ 
കാന്തമാര്‍ക്കു താങ്ങവന്‍ 
കന്യയില്‍ പിറന്നവന്‍  (യേശു....)

പുല്‍ക്കൂടിലില്‍ പിറന്നവന്‍ 
പാരിലേക്കുയര്‍ന്നവന്‍ 
പാപികള്‍ തന്‍ പാപഭാരം 
പുഞ്ചിരിയോടേറ്റവന്‍  (യേശു ....)

മരിച്ചവരെ ഉയിര്‍പ്പവന്‍ 
കാഴ്ച വീണ്ടെടുപ്പവന്‍ 
പലിശക്കാരെ തല്ലുവോന്‍ 
പീഡിതരെ കാക്കുവോന്‍  (യേശു...)

സത്യവചനമായവന്‍ 
ഉയിര്‍ത്തെഴുത്ത് വന്നവന്‍
സ്വര്‍ഗലോകമെനിക്കേകന്‍ 
വഴിതുറന്നു തന്നവന്‍. (യേശു...)
@ബി.ജി.എൻ വർക്കല