Pages

Monday, September 30, 2013

എന്നിൽ കവിത ജനിക്കുമ്പോൾ


എകാന്തതയുടെ  വാത്മീകങ്ങളെന്‍ ചിന്തയെ
ഞെരിക്കും വരള്‍ച്ചയുടെ  ശിശിരകാലങ്ങളില്‍  
ഒരു പകലിൻ തിരിതാഴുമ്പോൾ നമ്രമുഖിയായെന്‍ 
വിരൽത്തുമ്പിലൂടെ അക്ഷരമുരുകിയൊഴുകി.

നിലാവും വെയിലും പകലിരവുകളും  കടലും
ജീവിതവും പ്രണയവും എന്റെ വിരലുകളിൽ
തളംകെട്ടി നിന്ന കടലായി , കെട്ടഴിഞ്ഞ
കാർകൂന്തലായി  ഒഴുകിപടർന്നു  ചുറ്റിലും .

ചിതൽതിന്ന വിപ്ലവവും , പുഴുവരിക്കും രതിയും
സ്നേഹപരാഗങ്ങളും സൌഹൃദപുഷ്പങ്ങളും ,
മദംപൂണ്ട മതവുമെന്റെ വിരൽത്തുമ്പിലൂടെ
നീലാകാശത്തിലെ മഴമുകിലായി പടരവേ !

വായനതൻ പാരാവാരങ്ങളിൽ ഞാനൊരു 
പാമരനാം അക്ഷരസ്നേഹിയാകവേ, ചുറ്റിലും
കണ്‍തുറക്കുന്ന നക്ഷത്ര വിളക്കുകളിൽ
സാന്ത്വനത്തിന്റെ സൗഹൃദകടലായീ ലോകം .!

ഒരു കവിതയായി ജനിക്കാൻ കൊതിപ്പൂ ഞാൻ
അക്ഷരലോകത്തിൻ നഭോമണ്ഡലത്തിൽ .
ഒരു പൈതലായ് പിച്ചവച്ചീടണം , വരികൾ
തൻ ശരപഞ്ചരങ്ങൾക്കിടയിലൂടെന്നുമെനിക്ക് .
---------------------ബി ജി എൻ വർക്കല ------

4 comments:

  1. കവിതകള്‍ പിറക്കട്ടെ ഇനിയുമനേകം

    ReplyDelete
  2. വാക്കുകള്‍ പൂമരമായി വളര്‍ന്നു പന്തലിക്കട്ടെ..

    ReplyDelete