Pages

Sunday, January 22, 2012

ബാല്യങ്ങള്‍ ശാപങ്ങള്‍

മധുരമില്ലെന്ന പേരിനാല്‍ ഏറിയുന്ന
വിലപിടിച്ചോരാ ഭക്ഷണം കാണവേ
തലയില്‍ മൂളിയ വണ്ടിന്റെ വീചിയാല്‍
അരുമ തന്‍ തേങ്ങല്‍ കേള്‍ക്കാതെ നീങ്ങവേ.

തുടയില്‍ വീണ പാടിനെ നോക്കിയെന്‍
പ്രിയതമ എന്നെ പ്രാകിയതറിഞ്ഞു ഞാന്‍.
ഇമകളില്‍ മൂടും കണ്ണീരു മറയ്കുവാന്‍
ഇമ അടക്കവേ കാണുന്നു ബാല്യങ്ങള്‍.

പശിയടങ്ങത്ത വയറുമായി പൈതങ്ങള്‍
പണിയെടുക്കുന്നു പരിഭവമില്ലാതെ.
നിലമുഴുവുന്നോരാ കാളകള്‍ തന്നുടെ
ഉഴറിയോട്ടവും  ദീനനയനവും.

വാരിയെല്ലുകള്‍ക്കിടയിലായി പിടക്കുന്ന
കുറുകുറുകളായി ജീവന്റെ ശ്വാസവും.
ഒരു നൊടിയവ കാണവേ ഓര്‍ത്തുപോയ്
എന്തിരിക്കുന്നു വ്യെത്യാസം രണ്ടിലും

കളിമണ്ണിന്റെ നിര്‍മ്മാണശാലയോ
കരിമരുന്നിന്‍ പരീക്ഷണശാലയോ
മുരളും യന്ത്രത്തിന്‍ പണിയാലയത്തിലും
ഇലയെടുക്കുന്ന ഭോജനാലയത്തിലും
ഇരുള് കട്ടപിടിച്ചൊരു മുഖവുമായ്
അടിഞ്ഞിരിക്കുന്നു നാളെ തന്‍ കിരണങ്ങള്‍ .

ക്ഷണികമാണേന്‍ ജീവിതമെന്നറിവിലും
ഹൃദയജ്വാലകള്‍ ആളുന്നതെന്തഹോ ?
ഒരു മയില്‍ പീലിതുണ്ടായെന്‍ മനം
വിറയുന്നോരീ കാഴ്ചകള്‍ തന്നുത്സവങ്ങളില്‍ .
----------------ബി ജി എന്‍ ---------

No comments:

Post a Comment